Monday, April 18, 2016

സ്വാലിഹ് നബി (അ)

സ്വാലിഹ് നബിയാണ്  സമൂദ്  സമൂഹത്തിലേക്ക്  അല്ലാഹു പ്രവാചകനായി നിയോഗിച്ചത് .അദ്ദേഹം ആ ജനതയോട് പറഞ്ഞു
'' എന്റെ ജനമേ, നിങ്ങൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിൻ, നിങ്ങൾക്ക് അവനല്ലാതെ ദൈവമില്ല അവങ്കലേക്ക് മടങ്ങുവിൻ ''
        അന്നുവരെ തങ്ങൾക്ക് സുസമ്മതനായിരുന്ന സ്വാലിഹിൽ നിന്നും കേട്ട വാക്കുക്കൾ സമൂദിലെ പ്രമാണിമരെ പിടിച്ച് കുലുക്കുക തന്നെ ചെയ്തു. അവർ പറഞ്ഞു: ''ഹേ, സ്വാലിഹ്! ഇതുവരെ പൂർവികർ ആരാധിച്ചു പോന്നതും ഞങ്ങൾ ആരാധിക്കുന്നതുമായ ദൈവങ്ങളെ കൈവെടിയണമെന്നാണോ നീ പറയുന്നത്? അത് നടക്കില്ല". പക്ഷേ സ്വാലിഹ് തന്റെ പ്രബോധനത്തിൽ നിന്ന് പിൻതിരിഞ്ഞില്ല.

ദൈവദൂതനാണെന്ന് തെളിയിക്കാൻ ഒരു അത്ഭുത ദൃഷ്ടാന്തം അവർ സ്വാലിഹിനോട് ആവശ്യപ്പെട്ടു.അങ്ങനെ അദ്ദേഹം അല്ലാഹുവിനോട് പ്രർത്ഥിച്ചു. പ്രാവാചകന്റെ പ്രാർത്ഥന അല്ലാഹു സ്വികരിച്ചു. സമൂദ് വംശം ഒന്നടങ്കo നോക്കി നിൽക്കേ ഒരു പടുകുറ്റൻ പാറ പിളർന്ന് ഒരു ഒട്ടകം പുറത്തു വന്നു ! ചരിത്രത്തിൽ തുല്യതയില്ലാത്തദിവ്യാത്ഭുതം!! സ്വാലിഹ് നബി (അ) പറഞ്ഞു: "ഈ ഒട്ടകത്തെ സ്വതന്ത്രരായി മേയാൻ വിടണം. ഒരു ദിവസം ജലാ ക്ഷയത്തിലെ വെള്ളം, അടുത്ത ദിവസം നിങ്ങൾക്ക് ഉപയോഗിക്കാം'' നാട്ടിലെ സാധാരണകർക്ക് വലിയ ആശ്വാസം നൽകിയ സംഗതിയായിരുന്നു ഇത്. ഒട്ടകം മർദ്ദിദർക്ക് പ്രതീക്ഷയായിരുന്നു. ഒപ്പം മർദ്ദിദക്ക് താക്കീദും! പക്ഷേ ജനങ്ങളിൽ അധിക പേരും സത്യനിഷേധികൾ ആയിരുന്നു. സ്വാലിഹ് നബിയുടെ പ്രബോധനത്തിൽ അതൃപ്തരായ നാട്ടു പ്രമാണിമാർ യോഗം കൂടി. ഒട്ടകത്തെ കൊല്ലാനായിരുന്നു അവരുടെ പരിപാടി. അവർ ആ ഒട്ടകത്തെ കൊന്നു കളഞ്ഞു.
പ്രമാണിമാർ പറഞ്ഞു: ഞങ്ങൾ ആ ഒട്ടകത്തെ കൊന്നു നീ ദീക്ഷണി പെടുത്തിയ ആ ശിക്ഷ ഇങ്ങ് കൊണ്ടുവരിക, നീ സത്യത്തിൽ ദൈവദൂതനെങ്കിൽ സ്വാലിഹ് അറിയിച്ചു മൂന്ന് ദിവസം സുഖമായി കഴിയുക അത് കഴിഞ്ഞാൽ നിങ്ങളുടെ നാശം വന്നെത്തും അല്ലാഹുവിന്റെ കല്പന പ്രകാരം സ്വാലിഹ് നബിയും സത്യവിശ്വാസികളും ആ പ്രദേശത്തു നബിയും സ്വത വിശ്വാസികളും ആ പ്രദേശത്തു നിന്നു രക്ഷപെട്ടു. സ്വാലിഹ് നബി പറഞ്ഞതു പോലെ സംഭവിച്ചു മൂന്ന് ദിവസം കഴിഞ്ഞു പെട്ടെന്ന് അതിഘോരമായ ശബ്ദവും പൊട്ടിതെറിയും ഉണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന് മുമ്പേ ആ പ്രമാണിമാരും അവർ കെട്ടിപടുത്തതും തകർന്നടിഞ്ഞു.

No comments: